എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു
നിറയെ കവിതകളെഴുതി...
തിരക്കുള്ള നഗരത്തിൽ ഒറ്റക്കൊരു കൂട്ടിൽ
പാട്ടും പുസ്തകങ്ങളുമായി
ഒരു പാവം ജീവിതം...
പക്ഷെ പിന്നിട്ട വഴികളിലെവിടെയോ ഞാനതു മറന്നു...
ഇന്ന് ഞാനെന്റെ മകളെ പഠിപ്പിക്കുന്നത്
ചിറകില്ലെങ്കിലും
സ്വപ്‌നങ്ങൾ മറക്കാതെ
അവയിലേക്ക് പറന്നെത്താനാണ്....
അവൾ പറന്നെത്തും..
കാരണം അമ്മയവൾക്ക് പറഞ്ഞു കൊടുത്തത് കുതിരപ്പുറത്തു വന്നെത്തി അവളെ രക്ഷിക്കുന്ന രാജകുമാരന്റെ
കഥയല്ല...
ഉഷ്ണം പുകയുന്ന മരുഭൂമിയിൽ ഉടവാളേന്തി കുതിക്കുന്ന വാൽകൈറിയുടെ കഥയാണ്...
അവളുടെ സങ്കൽപ്പങ്ങളിൽ അവളിന്നൊരു വാൽകൈറിയാണ്....
അങ്ങനെ ആവട്ടെ അല്ലേ?
No comments:
Post a Comment